യുക്രൈന്‍ പതാകയുടെ നിറമുള്ള ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. തങ്ങള്‍ വളരെ അസ്വസ്ഥരാണ്. ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. യുദ്ധം ആര്‍ക്കും നേടി കൊടുക്കില്ല. യുക്രൈനില്‍ മരിച്ചു വീഴുന്നവരെ ഓര്‍ക്കുമ്പോള്‍ വേദന തോന്നുന്നു. ഈ പ്രതിഷേധം കൊണ്ട് മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല.
റഷ്യക്കെതിരെ എതിർപ്പുകളില്ലാതെ ഐക്യകണ്ഠമായാണ് ഈ തീരുമാനം കൈകൊണ്ടതെന്നും യു എസ് നിയമ നിര്‍മ്മാണം സഭ പറഞ്ഞു. യുദ്ധത്തിനില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന റഷ്യ അതിര്‍ത്തിയില്‍ നിന്നും സൈനീക പിന്മാറ്റത്തിന് തയ്യാറാകുന്നില്ലെന്നും സെനറ്റ് കൂട്ടിച്ചേര്‍ത്തു. റഷ്യ സൈന്യത്തെ വിന്യാസിപ്പിച്ചിരിക്കുന്നതിനാല്‍ ഏത് സമയവും ആക്രമണത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാടമിർ പുടിൻ പദ്ധതിയിടുമെന്ന് അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ ഉക്രൈന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.