ചെറിയ അടികള്‍ ഒക്കെ എല്ലായിടത്തും ഉണ്ടാവും. അതൊക്കെ നോര്‍മ്മലാണ് എന്ന് എന്ന വാദം എന്റെ കുടുംബത്തില്‍തന്നെ കേട്ട ഒന്നാണ്. ഒരു അടിയും നോര്‍മ്മലല്ല, നിസാരമല്ല. മരിച്ചിട്ട് നീതി കിട്ടിയിട്ട് എന്താണ് കാര്യം.
കോടതിയിൽ സമർപ്പിക്കപ്പെട്ട തെളിവുകളിലടക്കം കൃത്രിമം നടന്നു എന്നും സുപ്രധാന രഹസ്യ രേഖകൾ ചോർന്നു എന്നും ഉത്തരവാദപ്പെട്ട മാദ്ധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
അപരവിദ്വേഷം കുത്തിനിറക്കാനുള്ള ഉപകരണം മാത്രമായി ചരിത്രശേഷിപ്പുകളെ, ഉപയോഗപ്പെടുത്തുന്ന വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ആകുലതയുള്ള മനുഷ്യന്‍ എന്ന നിലയില്‍ യാത്രയുടെ ഭാഗമായി ഉടലെടുത്ത ചില സന്ദേഹങ്ങള്‍ ഇവിടെ കുറിക്കാം.
ഈ വർദ്ധനയുടെ ഫലമായി പെട്രോളിയം നികുതി കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാർഗ്ഗമായി മാറി. ബിജെപി അധികാരത്തിൽ വന്നതിനുശേഷം പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും.
പിന്നീട് ലാലിൻ്റെ അഭിവന്ദ്യയായ അമ്മ രോഗം ബാധിച്ച് കിടപ്പിലായപ്പോൾ അദ്ദേഹം വിളിച്ചു. ഞാൻ അമ്മയെ കാണാൻ പോയി. ഞങ്ങളൊന്നിച്ച് അരികത്തിരുന്ന് അമ്മയെ വിളിച്ചുണർത്തിയതും ഒരിക്കലും മറക്കുകയില്ല.
ഭാരതീയ സംസ്കാരത്തിൻ്റെ വിശാലതയും സൗമനസ്യവും വ്യക്തമാക്കുവാൻ നിരന്തരം ഉദ്ധരിക്കുന്ന വാചകമാണ് ലോകാ 'സമസ്ത സുഖിനോ ഭവന്തു ' എന്നത്. ഇത് ഒരു ശ്ലോകത്തിൻ്റെ അവസാന വരിയാണ്. എന്നാൽ ഈ ശ്ലോകത്തിൻ്റെ ബാക്കി ഭാഗം പൊതുവെ ഉദ്ധരിക്കാറില്ല. ശ്ലോകത്തിൻ്റെ മുഴുരൂപം ഇങ്ങിനെയാണ്
ഒരാള്‍ വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യയാണെങ്കില്‍ മറ്റൊരാള്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയാണ് എന്ന്‌ജോയ് മാത്യു പറഞ്ഞു
ഇന്ത്യ മുഴുവൻ വർഗീയവിഭജനം നടത്തി ഹിന്ദു- മുസ്ലിം-ക്രിസ്ത്യൻ കലാപങ്ങൾക്ക് വെടിമരുന്ന് കൂട്ടിവയ്ക്കുകയാണ് സംഘപരിവാർ. ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയതുമുതൽ ജമ്മു കാശ്മീർ സംഘർഷഭരിതമാണ്. വർഗീയ ലാക്കോടെ അവിടെ നടത്തിയ മണ്ഡലപുനർനിർണയനം കാര്യങ്ങൾ കൂടുതൽ വഷളാക്കിയതേയുള്ളൂ.
സഖാവ് ഇ കെ നായനാരുടെ ഓർമദിനമാണിന്ന്. അദ്ദേഹത്തിന്റെ ജീവിതം കേരളചരിത്രത്തിന്റെ നാൾവഴികളിൽ ഉൾച്ചേർന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി, ഭരണാധികാരി, നിയമസഭാ സാമാജികൻ, പത്രപ്രവർത്തകൻ തുടങ്ങി സഖാവിന്റെ കയ്യൊപ്പ് പതിയാത്ത സാമൂഹിക, രാഷ്ട്രീയ മേഖലകൾ കുറവാണ്.
ഇന്ന് അമ്മ എന്നോട് മിണ്ടിയില്ല, കരയുക മാത്രം ചെയ്തു. അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചോയെന്ന് എനിക്ക് ഓര്‍മയില്ല. പക്ഷേ അമ്മയുടെ കൂടെ ഇരുന്ന് എനിക്ക് സംസാരിക്കണം. സുപ്രീം കോടതി ഉത്തരവ് വന്നിട്ട് മണിക്കൂറുകള്‍ മാത്രം. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള നിരവധി ഫോണുകള്‍ക്കു മറുപടി പറഞ്ഞ് ഞാന്‍ ക്ഷീണിച്ചു.
രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്നവരോട് അദ്ദേഹത്തിന്റെ മകൾ പ്രിയങ്ക ഗാന്ധി പൊറുത്തിട്ടും നമ്മുടെ ഭരണകൂടം പൊറുത്തില്ല. ഒടുവിൽ തമിഴ്നാട് സർക്കാർ പേരറിവാളന് ജയിൽമോചനം നല്കാൻ തീരുമാനിച്ചു. എന്നിട്ടും തമിഴ്നാട് ഗവർണറും നരേന്ദ്ര മോദി സർക്കാരും പേരറിവാളൻറെ മോചനം തടയാൻ ആവുന്നത് ശ്രമിച്ചു.
എനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാൾ...ബിജെപിയിൽ പോകാനും തട്ടിപ്പു ഡോക്ടറുടെ മുന്നിൽ ചികിത്സ തേടി പോകാനും പ്രാപ്തമായ മനസും ശരീരവുമാണ് ഖദറിൽ മൂടിക്കെട്ടി വച്ചിരിക്കുന്ന സുധാകരൻ.