രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മർദ്ദിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത നഴ്സ് അറസ്റ്റിൽ. ഡൽഹി ഷഹദാര വിവേക് വിഹാറിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സോമയ്യ (24)യാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സഹദാര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആർ സത്യസുന്ദരം പറഞ്ഞു.
ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശി സബീബ് എന്നയാളുടെ മകനാണ് ഗുരതരാവസ്ഥയിലുള്ളത്. ജൂലൈ 18 നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 4 ദിവസത്തിന് ശേഷം കുട്ടിക്ക് പരുക്കുണ്ടെന്ന് ആശുപത്രി അധികൃതർ സബീബിനെ അറിയിച്ചു. മുഖത്തിനും കൈക്കുമായിരുന്നു പരിക്ക്.പരുക്കിന്റെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോൾ ഡോക്ടർ ഇയാളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നഴ്സിന്റെ ക്രൂരകൃത്യം വെളിപ്പെട്ടത്. 24 ന് പുലർച്ചെ 4 മണിയോടെ നഴ്‌സ് കുട്ടിയെ തല്ലുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം നടന്ന രാത്രി നഴ്സ് മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
27 ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 325 (സ്വമേധയാ കഠിനമായ ഉപദ്രവം), 506 (ക്രിമിനൽ ഭീഷണി) തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.