വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് ആശ്വാസമായി മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവ്. സിസ്റ്റര്‍ ലൂസിയും മഠവും തമ്മിലുളള കേസില്‍ അന്തിമ വിധി വരുന്നതുവരെ മഠത്തില്‍ തുടരാമെന്നാണ് കോടതി വിധി. നേരത്തേ വയനാട് കാരക്കാമലയിലെ കോണ്‍വെന്റില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ ഇറക്കിവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
മഠത്തില്‍ നിന്ന് പുറത്താക്കാനാവില്ലെങ്കിലും പ്രത്യേക സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്നും മഠത്തിനുപുറത്താണ് താമസമെങ്കില്‍ സുരക്ഷയൊരുക്കാമെന്നും കോടതി പറഞ്ഞിരുന്നു. സഭാവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനുമാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനെതിരെ സിസ്റ്റര്‍ വത്തിക്കാനിലെ സഭാ കോടതിയില്‍ നല്‍കിയ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ തളളിയ വത്തിക്കാന്‍ സഭാ കോടതി സിസ്റ്ററെ പുറത്താക്കിയ നടപടി ശരിവയ്ക്കുകയും ചെയ്തിരുന്നു. നേരത്തേ സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി 'ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍' മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു.