തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കിറ്റിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വി. ഡി. സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
ഓണത്തിന് മുമ്പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കത്തതില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശനമുന്നയിച്ചിരുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കിറ്റ് ലഭിച്ചില്ലെന്നും ജനങ്ങള്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓണക്കിറ്റ് ഇതുവരെ വാങ്ങാത്ത റേഷന്‍ ഉടമകള്‍ക്ക് ഓണത്തിന് ശേഷവും കിറ്റ് വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ വ്യക്തമാക്കി. സാധനങ്ങള്‍ എത്തിച്ചിട്ടില്ലെന്ന ആരോപണം വിവാദമുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.