മലയാളിയുടെ ചുണ്ടില്‍ കാലങ്ങളായി ഉയരുന്ന ഈ ഓണപ്പാട്ട് ആരെഴുതിയതാണ്? എല്ലാ ഓണക്കാലത്തും ഇങ്ങനെയൊരു ചോദ്യം ഉയരാറുണ്ട്. ചര്‍ച്ചകള്‍ നടക്കാറുണ്ട്.
ചെറിയ ക്ലാസ്സുകളിലെ പുസ്തകങ്ങളിൽ തുമ്പപ്പൂവിൻ്റെ നൈർമല്ല്യം നിറഞ്ഞ് നിൽക്കുന്ന ഓണകഥകൾ ഒത്തിരി വായിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉമ്മയുടെ കഥകളിലെ ഓണക്കാലമാണ്. പുലർക്കാലത്ത് എണീറ്റ്, അയൽപക്കത്തെ കൂട്ടുകാരുമൊത്ത് കുഞ്ഞി അമ്മ നെയ്തു കൊടുത്ത
വി മുരളിധരന്‍റെ പ്രസ്താവനയെ തള്ളി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും രംഗത്തെത്തി. മഹാബലി ജനിച്ചത് കേരളത്തിൽ അല്ല എന്ന പരാമർശം നടത്തിയ കേന്ദ്രമന്ത്രി വിവരമില്ലാത്ത ആളാണ്. ഇക്കാര്യം ആധികാരികമായി പറയാൻ മഹാബലിയ്ക്കൊപ്പം ജനിച്ച ആളാണോ വി മുരളീധരൻ എന്നും അദ്ദേഹം ചോദിച്ചു.
ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പിന്‍വലിച്ചത്. ഇനിയും നമുക്കത് തുടരാന്‍ കഴിയില്ല. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ശക്തമായി നിഷ്കര്‍ഷിച്ചിരുന്നു. ഇത് പാലിക്കാതെ പലയിടങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.
ഓണത്തിന് മുന്‍പ് മദ്യം ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങുമെന്ന് ബെവ്കോ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 13 ഔട്ട്‌ലെറ്റുകളിലെ സ്റ്റോക്ക്, വില വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍റെ സൈറ്റില്‍ കയറി ഓണ്‍ലൈന്‍ വഴി പണം അടച്ച് മദ്യം വാങ്ങാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയത്. വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും.
ഒരുമയുടേയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്.
കിറ്റ് വിതരണം ആഗസ്റ്റ് 16ന് മുന്‍പ് പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏലക്ക, ശര്‍ക്കര വരട്ടി എന്നിവയുടെ ലഭ്യതക്കുറവാണ് കിറ്റ് വിതരണത്തെ ബാധിച്ചത്. ആയിരത്തിലധികം പാക്കിങ് സെന്‍ററുകളിലൂടെ ഉത്രാട ദിനം വരെയും കിറ്റുകള്‍ കൈമാറുന്നത് തുടരാണ് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏൽപ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് വളരെ അനിവാര്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു.