ജി സുധാകരനെ തള്ളി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

ആലപ്പുഴ: മുന്‍ പൊതുമരാമത്ത് മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെ പ്രതിക്കൂട്ടിലാക്കി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായി വാര്‍ത്ത. സിപിഎം ആലപ്പുഴ കമ്മിറ്റിയ്ക്കകത്ത് ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചന്വേഷിച്ച കമ്മീഷനാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജി സുധാകരന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. അമ്പലപ്പുഴയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിനെതിരായി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ജില്ലയിലെ പ്രമുഖ നേതാവുകൂടിയായ ജി സുധാകരന്‍ ശ്രമിച്ചില്ല. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസ്‌ എന്നിവരടങ്ങിയ കമ്മീഷനാണിത് കണ്ടെത്തിയിരിക്കുന്നത്.

അമ്പലപ്പുഴയിലെ സിറ്റിംഗ് എം എല്‍ എ എന്ന നിലയില്‍ വേണ്ടത്ര ശ്രദ്ധ എച്ച് സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സുധാകരന്‍ കാണിച്ചില്ല. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പട്ടത്തില്‍ പ്രകോപിതനായ സുധാകരന്‍ നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തിയത്. തെരഞ്ഞെടുപ്പ് ചെലവിനു പ്രതിസന്ധി നേരിട്ടപ്പോള്‍ പോലും സഹായിക്കാന്‍ തയാറായില്ല. ജി സുധാകരനെതിരെ എച്ച് സലാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ആലപ്പുഴ ജില്ലയിലെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളിലാകെ ജി സുധാകരന്‍ അലംഭാവം കാണിച്ചുവെന്നാണ് തെളിവെടുപ്പ് വേളയില്‍ വിവിധ ഘടകങ്ങളിലെ പാര്‍ട്ടി മെമ്പര്‍മാര്‍ കമ്മീഷന് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ തന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ച്ചയുമുണ്ടായിട്ടില്ല എന്ന നിലപാടാണ് കമ്മീഷനുമുമ്പാകെ സുധാകരന്‍ സ്വീകരിച്ചത്. തൊട്ടടുത്ത മണ്ഡലമായ ആലപ്പുഴയിലാണ് ഗണ്യമായ തോതില്‍ വോട്ടുകുറഞ്ഞത് എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. മുന്‍ ധനമന്ത്രി ടി എം തോമസ്‌ ഐസക്കിന്‍റെ  മണ്ഡലമായിരുന്ന ആലപ്പുഴയില്‍ വോട്ടുചോര്‍ച്ചയുണ്ടായിട്ടും ഐസക്കിനെതിരെ അന്വേഷണമോ പരാതിയോ ഉണ്ടായില്ല. എന്നാല്‍ കാര്യമായ വോട്ടുചോര്‍ച്ച കണ്ടെത്തിയിട്ടില്ലാത്ത അമ്പലപ്പുഴയില്‍ ഇത്തരത്തില്‍ പരാതി ഉയരുന്നത് തനിക്കെതിരായ നീക്കത്തിന്റെ ഭാഗമാണെന്നാണ് സുധാകരന്‍ കരുതുന്നത്. ഇത് ഒളിഞ്ഞും തെളിഞ്ഞും പൊതു പ്രസ്താവനകളിലൂടെ നേരത്തെ സുധാകരന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം കമ്മീഷനുമുമ്പാകെ എത്തിപ്പെട്ട പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലെ ഭൂരിഭാഗം പേരും സുധാകരനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. ശേഷമാണ് തുടര്‍ നടപടി ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുക.    

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More