തിരുവനന്തപുരം: അധികാരകേന്ദ്രം മാറുന്നതിലെ ആശങ്കയാണ് വിയോജിപ്പായി പുറത്ത് വരുന്നതെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചപ്പോള്‍ ഇത്രയും എതിര്‍പ്പുകളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പുനഃസംഘടനക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് വിശദീകരണം നല്‍കുമ്പോഴായിരുന്നു സുധാകരന്‍റെ പ്രതികരണം.
പാര്‍ട്ടിയില്‍ ചില മാറ്റങ്ങള്‍ അനിവാര്യമായിരുന്നു. അതിനാണ് പ്രതിപക്ഷനേതാവും താനും ശ്രമിച്ചത്. എന്നാല്‍ ഇത്രയധികം എതിര്‍പ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ആരെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കാരണം കുറെ വര്‍ഷങ്ങളായി അധികാരം കൈയ്യില്‍ കൊണ്ട് നടന്നവരില്‍ നിന്ന് അധികാരകേന്ദ്രം മാറുന്നതിലെ ആശങ്കയാണ് അഭിപ്രായ വ്യത്യാസമായി പുറത്ത് വരുന്നത്. തന്നെയും വി.ഡി. സതീശനെയും ലക്ഷ്യം വെക്കുന്നത് താൽകാലികം മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ആരെയും മാറ്റി നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല. അത്തരമൊരു സമീപനം ആരുടെയും ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. രണ്ട് തവണ ചര്‍ച്ച ചെയ്ത കാര്യം ഇല്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ നിഷേധിച്ച സാഹചര്യത്തിലാണ് തനിക്ക് ഡയറി ഉയര്‍ത്തിക്കാട്ടി സംസാരിക്കേണ്ടിവന്നത്. രമേശ് ചെന്നിത്തലക്ക് തന്നെക്കാള്‍ പ്രായം കുറവാണ്. മുതിര്‍ന്നയാളെന്ന നിലക്കുള്ള ബഹുമാനം തന്നോട് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.