കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങനങ്ങളിൽ വിവാദ പ്രസ്താവനയുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടാൽ വെടിവെക്കാൻ ഉത്തരവ് കൊടുക്കുമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു. തന്നെ കൊണ്ട് ഇത് ചെയ്യിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണത്തിലുള്ളവർ സർക്കാർ നിർദ്ദേശങ്ങൾ മറികടക്കുന്നാൽ പാസ്പോർട്ട് കണ്ടുകെട്ടും. ലോക്ഡൗണിനോട് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സൈന്യത്തെ വിളിക്കും- ചന്ദ്രശേഖര റാവു കൂട്ടിച്ചേർത്തു.
വിലക്കും നിരോധനാജ്ഞയും ലംഘിച്ച് നിരവധി പേരാണ് ഇന്നും ഇന്നലെയും നിരത്തുകളിൽ ഇറങ്ങിയത്. വിഷയത്തിൽ ഫലപ്രദമായി ഇടപെടാൻ ജനപ്രതിനിധികളോട് സർക്കാർ ആവശ്യപ്പെട്ടു. ലോക്ഡൗൺ നടപ്പാക്കുന്നതിന് പൊലീസിനെ സാഹായിക്കാൻ ജനപ്രതിനിധികളോട് പറഞ്ഞു.