ലക്നൗ: അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തിൽ സി ബി ഐ അന്വേഷണത്തിനു യു പി സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തു. നരേന്ദ്രഗിരിയുടെ മരണം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്നതിനിടയിലാണ് യു പി സര്‍ക്കാരിന്‍റെ നടപടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം, ശിഷ്യന്മാരായ ആനന്ദ് ഗിരി, സന്ദീപ് തിവാരി, ആദ്യായ് തിവാരി എന്നിവരെ അറസ്റ്റ് ചെയുകയും ആനന്ദ് ഗിരിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. അതേസമയം, നരേന്ദ്ര ഗിരിയുടെത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ രണ്ടു ദിവസം മുന്‍പാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്‍റെ അടുത്ത അനുയായിയായിരുന്നു നരേന്ദ്ര ഗിരി. മഥുരയിലും കാശിയിലും ക്ഷേത്രങ്ങള്‍ മുസ്ലിങ്ങള്‍ തകര്‍ത്തെന്നു പറഞ്ഞ് എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും ബിജെപി സര്‍ക്കാരായതിനാല്‍ ലക്ഷ്യം നേടാന്‍ വിഷമമുണ്ടാകില്ലെന്നും നരേന്ദ്ര ഗിരി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.