ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവത് കോണ്‍ഗ്രസിലേക്ക്. നാളെ രാവിലെ പതിനൊന്ന് മണിക്ക് ദീപിക ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്ന ചടങ്ങിലേക്ക് സ്വാഗതം ചെയ്തുളള കുറിപ്പ് ദീപിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'രാജ്യത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിലേക്ക് അഡ്വ. ദീപികാ സിംഗ് രജാവത് ചേരുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. 2021 ഒക്ടോബര്‍ 10ന് രാവിലെ പതിനൊന്ന് മണിക്ക് ജമ്മുവിലെ ഫോര്‍ച്ച്യൂണ്‍ ഇന്റര്‍നാഷണലിലാണ് പ്രവേശന ചടങ്ങ്. ഏവരുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു' എന്നാണ് ഫേസ്ബുക്കിലെ കുറിപ്പില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
കത്വ പീഢനക്കേസില്‍ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാനായുളള നിയമപോരാട്ടത്തിലൂടെയാണ് ദീപിക ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഹിന്ദുത്വവാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തയാളാണ് ദീപിക. നേരത്തേ, ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കനയ്യയ്ക്കും ജിഗ്നേഷിനും പിന്നാലെ ദീപികയുടെ കോണ്‍ഗ്രസ് പ്രവേശനം ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് പ്രവത്തകർ.