തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളുടെ ഭൂമി കവര്‍ന്നെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥലം ഏറ്റെടുക്കുമ്പോള്‍ എല്ലാവര്‍ക്കും അവരുടെ ഭൂമിയുടെ യഥാര്‍ത്ഥ വില ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഗ്രാമങ്ങളില്‍ ഭൂമിവിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രാനുമതി ലഭിച്ച പദ്ധതിയുടെ സര്‍വ്വേ പുരോഗമിക്കുകയാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്ക പരിഹരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബദ്ധധാരണകള്‍ തിരുത്തും. ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുത്. കെ റെയിൽ പദ്ധതിയുടെ 115 കിലോമീറ്റർ പാത പാടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽ 88 കിലോമീറ്ററിലും എലവേറ്റഡ് പാതയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഹൈസ്പീഡ് റെയിൽ നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് തന്നെ 280 കോടി ചിലവാണ് എന്നാൽ സെമി ഹൈസ്പീഡ് റെയിലിന് 120 കോടി മതി. ഇക്കാര്യം കണക്കിലെടുത്താണ് കെ റെയിൽ പദ്ധതിയിലേക്ക് സർക്കാർ എത്തിയത്.- മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
അതേസമയം, കെ റെയില്‍ പദ്ധതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ എതിര്‍ത്തു. ഇരുപതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് വീട് നഷ്ടമാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതിയെ എതിർക്കുന്നവരെ വികസന വിരോധികളായും ദേശവിരുദ്ധരുടെ അനുയായികളായും മുഖ്യമന്ത്രി മുദ്രകുത്തുകയാണ്. കെ റെയിലിന് ബദൽ സാധ്യത ചർച്ച ചെയ്യാൻ പോലും പറ്റില്ലെന്ന സർക്കാർ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മറുപടിയിൽ സ്പീക്കർ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.