കൊച്ചി: പുരാവസ്തു - സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മോന്‍സനെതിരെ പോക്സോ കേസ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വെച്ച് ബാലാത്സംഗം ചെയ്തെന്നാണ് കേസ്. എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.
കലൂരില്‍ വെച്ച് പീഡിപ്പിച്ചതിനു ശേഷം എറണാകുളത്ത് മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നിട്ടുണ്ടെന്നും ഭയം കൊണ്ടാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു സംഭവം നടന്നതെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. കേസ് നോർത്ത് പൊലീസാണ് രജിസ്റ്റർ ചെയ്തതെങ്കിലും ഇത് ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മോന്‍സനെതിരെയുള്ള സാമ്പത്തിക - പുരാവസ്തു തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇപ്പോഴും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ് മോൻസൻ. തട്ടിപ്പ് കേസിന്‍റെ ചുരുളഴിയാൻ അനിത പുല്ലയിലിനെക്കൂടി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം പറയുന്നത്. മോന്‍സന്‍റെ ഉന്നത ബന്ധങ്ങളെക്കുറിച്ച് അനിതയ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അനിതയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നത്.
മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതും മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തതും അനിതയാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തേ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. തട്ടിപ്പുകേസില്‍ പരാതിക്കാരെയും അനിത സഹായിച്ചിരുന്നു. മോന്‍സന്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ചും മോന്‍സന്‍റെ ഉന്നത ബന്ധങ്ങളെക്കുറിച്ചും അനിതയ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് അവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.