ഡല്‍ഹി: സമരം പിന്‍വലിക്കുന്നതിന് വേണ്ടി കര്‍ഷകര്‍ മുന്‍പോട്ട് വെച്ച എല്ലാ അവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. രേഖാമൂലമാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി സിംഘുവില്‍ കര്‍ഷക സംഘടനകളുടെ ചര്‍ച്ച പുരോഗമിക്കുകയാണ്. സിംഘുവിലെ ടെന്‍റുകള്‍ കര്‍ഷകര്‍ പൊളിച്ചു നീക്കാന്‍ തുടങ്ങിയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് മോഡല്‍ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായിരുന്നു കര്‍ഷക സംഘടനകള്‍ പ്രധാനമായും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അതോടപ്പം, സമരത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിലെ ഒരാള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ടിരുന്നു. സമരം അവസാനിപ്പിച്ചാല്‍ മാത്രമേ കേസുകള്‍ പിന്‍വലിക്കുകയുള്ളുവെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. എന്നാല്‍ ഇതില്‍ കര്‍ഷകര്‍ അതൃപ്തി രേഖപ്പെടുത്തുകയും കേസുകള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്മാറുകയുള്ളുവെന്നും വ്യക്തമാക്കുകയായിരുന്നു. ഇതോടെ കര്‍ഷക സംഘടകള്‍ക്ക് മുന്‍പില്‍ കേന്ദ്ര സര്‍ക്കാര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താങ്ങുവില സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തും, കർഷകർ സമരത്തിൽ നിന്നും പിൻമാറിയാൽ കേസുകൾ പിൻവലിക്കാൻ തയ്യാർ, നഷ്ടപരിഹാരം നൽകും, വൈദ്യുതി ഭേദഗതി ബിൽ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി നടപടിയെടുക്കും, മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനൽ നടപടി നീക്കും തുടങ്ങിയ കാര്യങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. രേഖാമൂലം ഉറപ്പ് ലഭിച്ച സാഹചര്യത്തില്‍ സമരം പിന്‍വലിച്ച് വിജയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. നേരത്തെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും രാഷ്ട്രപതി ഒപ്പിട്ടതോടെ റദ്ദായിരുന്നു.