ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കെ.ജി.എം.ഒ.എ. മദ്യത്തിന് മരുന്ന് മദ്യമല്ലെന്നും അതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി. പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നാളെ കരിദിനമാചരിക്കാനും ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനു പിറകെ അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം ലഭ്യമാക്കാമെന്നു കാണിച്ചു സർക്കാർ ഉത്തരവിറക്കിയിരുന്നു.
മദ്യാസക്തിയിൽ ശാരീരിക മാനസിക പ്രശ്നമുള്ളവർ സമീപത്തെ പി.എച്ച്.സി മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണ് കുറിപ്പടി വാങ്ങേണ്ടത്. മുഖ്യമന്ത്രിയുടെ ഈ നിലപാട് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് സംഘടന പറയുന്നത്. അതിനാല്‍, സര്‍ക്കാറിന്റെ തീരുമാനം അശാസ്ത്രീയമാണെന്നും, പ്രഖ്യാപനം പുനപരിശോധിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു. കരിദിനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ച് ബുധനാഴ്ച ജോലിക്കെത്തണമെന്നാണ് കെ.ജി.എം.ഒ.എ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനെതിരേ ബോധവത്കരണ പ്രവര്‍ത്തനം നടത്താനും കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കാനുമാണ് സംഘടനയുടെ തീരുമാനം.