കൊച്ചി: ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ അയാളുമായി സഹകരിച്ചിട്ടില്ലെന്ന് നടന്‍ ജോയ് മാത്യൂ. അതിനാല്‍ ദിലീപുമായി ബന്ധമുള്ളവരുടെ സിനിമ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും ജോയ് മാത്യൂ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ അഞ്ചുവർഷത്തെ അതിജീവന യാത്ര വ്യക്തമാക്കി നടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി താരങ്ങള്‍ 'ഇര'ക്കൊപ്പം എന്ന ഹാഷ് ടാഗുമായി നടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 'ഇര'ക്കൊപ്പം എന്ന് പറയാനെളുപ്പമാണെന്നും അക്രമിക്കൊപ്പം സഹകരിക്കില്ലെന്ന് പറയാന്‍ ആരുമില്ലെന്നും ജോയ് മാത്യൂ പറഞ്ഞിരുന്നു. ഈ നിലപാടിനെ വിമര്‍ശിച്ചും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന് മറുപടിയായാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യൂ രംഗത്തെത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ "താങ്കൾ ആദ്യം തുടങ്ങൂ "എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല. കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത, വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല'- ജോയ് മാത്യൂ ഫേസ്ബുക്കില്‍ കുറിച്ചു.