കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ കുറുക്കന്റെ കടിയേറ്റ് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. മുരിങ്ങേരി ആലിക്കലലിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തെരുവുനായകളുടെ കടിയേല്‍ക്കുന്നത് പൊതുവെ സാധാരണമായിരിക്കെ കുറുക്കന്റെ കടിയേല്‍ക്കുന്ന സംഭവങ്ങളും സംസ്ഥാനത്ത് അങ്ങിങ്ങായി നടക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച പനമറ്റത്ത് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഗൃഹനാഥന് കുറുക്കന്റെ കടിയേറ്റിരുന്നു. പനമറ്റം വാരാപ്പള്ളില്‍ വിഎ വിജയനാണ് കടിയേറ്റത്. സമാനമായി കഴിഞ്ഞ ഡിസംബറില്‍ റാന്നി അങ്ങാടി പഞ്ചായത്തിലെ ചെട്ടിമുക്ക്, പുള്ളോലി, ബണ്ടുപാലം, ചിറക്കല്‍പടി തുടങ്ങിയടങ്ങളില്‍ പത്തോളം പേര്‍ക്ക് കുറുക്കന്റെ കടിയേറ്റിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാർഷിക വിലത്തകർച്ചമൂലം ഭൂവുടമകള്‍ പറമ്പിലേക്ക് തിരിഞ്ഞുനോക്കാത്തതാണ് കുറുക്കന്മാർക്ക് കൂടുതൽ ആവാസകേന്ദ്രമൊരുക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മത്സ്യ - മാംസ മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് പുറം തള്ളുന്നതും കുറുക്കനേയും കുറുനരികളേയും ആകര്‍ഷിക്കും.