ഭോപ്പാല്‍: ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ച് വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബർട്ട് വദ്ര. ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ നിന്നും കുറേയധികം കാര്യങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു. അതുകൊണ്ട് രാഷ്ട്രീയം വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്‍ഡോറിലെ മഹാകാൽ ക്ഷേത്രത്തിലെ പ്രാര്‍ഥനക്ക് എത്തിയതായിരുന്നു റോബർട്ട് വദ്ര.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധിയായി തന്നെ വേണമെന്ന് തോന്നിയാല്‍ രാഷ്ട്രീയത്തില്‍ വരും. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ തനിക്ക് സാധിക്കും. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനവും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സത്യം പറയാന്‍ പലപ്പോഴും മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇന്ന് യഥാർഥ ജനാധിപത്യം രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും റോബർട്ട് വദ്ര പറഞ്ഞു. ഉത്തര്‍പ്രദേശിലെ പരാജയത്തില്‍ നിരാശ തോന്നുന്നില്ലെന്നും പ്രിയങ്കാ ഗാന്ധി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വദ്ര കൂട്ടിച്ചേര്‍ത്തു.