ഡല്‍ഹി: ഹിമാചൽ പ്രദേശ് മുൻ ബിജെപി അധ്യക്ഷൻ ഖിമി റാം കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസിലേക്ക് വന്നതില്‍ സന്തോഷമുണ്ടെന്നും ബ്രിട്ടിഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ സഹായിച്ച പാര്‍ട്ടിയില്‍ ചേരുമ്പോള്‍ അഭിമാനമുണ്ടെന്നും ഖിമി റാം പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അഴിമതിയും തൊഴിലില്ലായ്മയും മൂലം രാജ്യത്തെ ജനങ്ങള്‍ ദുരിതത്തിലാണ്. പെന്‍ഷനടക്കം സംസ്ഥാനത്തെ എല്ലാ കാര്യങ്ങളും മുടങ്ങി കിടക്കുകയാണ്. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്നും ഖിമി റാം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് സാധിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും ഖിമി റാം പറഞ്ഞു. ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള രാജീവ് ശുക്ലയാണ് ഖിമി റാമിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. മറ്റ് പാര്‍ട്ടിയില്‍ നിന്നും നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂല ഘടകമാകുമെന്നും രാജീവ് ശുക്ല പറഞ്ഞു. ചടങ്ങിൽ എ.ഐ.സി.സി സെക്രട്ടറിമാരായ സുധീർ ശർമ, തെജീന്ദർ ബിട്ടു തുടങ്ങിയ നേതാക്കളും പങ്കെടുത്തിരുന്നു. ബിജെപിയുടെ മുന്‍ മന്ത്രിയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഖിമി റാം. മുതിര്‍ന്ന നേതാവിന്‍റെ പാര്‍ട്ടി മാറ്റം ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.