തിരുവനന്തപുരം: ആര്‍ എം പി നേതാവ് കെ കെ രമ എം എല്‍ എക്കെതിരെ വധഭീഷണി കത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കൈയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലത് ഞങ്ങള്‍ക്ക് ചെയ്യേണ്ടി വരുമെന്നാണ് കത്തില്‍ പറയുന്നത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് രമക്ക് കത്ത് എഴുതിയിരിക്കുന്നത്. എം എൽ എ ഹോസ്റ്റൽ അഡ്രസ്സിലേക്കാണ് ഭീഷണിക്കത്ത് വന്നത്. തെളിവടക്കം ഡിജിപിക്ക് രമ പരാതി നല്കി.
അതേസമയം, കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ച് എം എം മണി രമയെ അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കുള്ളിലും പുറത്തും പ്രതിഷേധിച്ചു. ആദ്യം നിലപാടിൽ ഉറച്ച് നിന്ന മണി സ്പീക്കറുടെ റൂളിംഗ് വന്നതോടെ പ്രസ്താവന പിൻവലിക്കുകയായിരുന്നു. ഈ വിഷയവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എം.എം മണി മാപ്പ് പറയണമെന്ന് പറയാന്‍ നാണമുണ്ടോ? ഒഞ്ചിയം രക്ഷസാക്ഷികളെ അല്പമെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഉളുപ്പിലാതെ കോണ്‍ഗ്രസുകാരുടെ വോട്ട് വാങ്ങി എം എല്‍ എ ആകുമോ? ഒറ്റുകാരിയെന്നല്ലാതെ കെ കെ രമ എന്താണ് വിളിക്കേണ്ടത്? വി ഡി സതീശനും കെ.മുരളീധരനും കെ സി വേണുഗോപാലുമൊക്കെ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണെന്നും കത്തില്‍ പറയുന്നു. ഇന്നലെയാണ് രമക്ക് കത്ത് ലഭിച്ചത്.