പാട്ന: ബീഹാറില്‍ ആര്‍ ജെ ഡിക്ക് 18 മന്ത്രിമാരെ വേണമെന്ന് തേജസ്വി യാദവ്. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകുന്നതിനിടയിലാണ് നിതീഷ് കുമാര്‍ എന്‍ ഡി എ ബന്ധം ഉപേക്ഷിച്ച് ആര്‍ ജെ ഡിയുമായി ചേര്‍ന്ന് ബീഹാറില്‍ പുതിയ മന്ത്രിസഭാ രൂപികരിച്ചത്. ഇതിനുപിന്നാലെയാണ് 35 അംഗ മന്ത്രിസഭയിൽ 18 മന്ത്രിസ്ഥാനം ആർജെഡി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മന്ത്രിമാരുടെ വകുപ്പുകള്‍ വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ധാരണയായിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ മന്ത്രിമാരെ തേജ്വസി യാദവ് ആവശ്യപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മന്ത്രിസഭയില്‍ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന ധാരണ. ആര്‍ ജെ ഡി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പട്ടതിനു പിന്നാലെ മന്ത്രിസഭയിൽ ചേരണമെന്ന് സിപിഐഎംഎല്ലിനോട് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പാർട്ടി നാളെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭയില്‍ തങ്ങള്‍ അംഗമാകില്ലെന്ന നിലാപടാണ് സിപിഎംഎല്‍ ആദ്യം സ്വീകരിച്ചത്. തങ്ങള്‍ക്ക് മന്ത്രിസ്ഥാനം ആവശ്യമില്ലെന്നും പുറത്തുനിന്ന് പിന്തുണക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സിപിഐഎംഎല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞിരുന്നു.