ഡല്‍ഹി: രാഷ്ട്രീയ തത്രഞ്ജന്‍ പ്രശാന്ത് കിഷോറിനെതിരെ വിമര്‍ശനവുമായി ജെ ഡി യു ദേശിയ അധ്യക്ഷന്‍ ലാലൻ സിംഗ്. പ്രശാന്ത് കിഷോര്‍ ബിജെപിക്ക് ബീഹാറിലേക്ക് കടന്നു കയറാനുള്ള അവസരമൊരുക്കാന്‍ ശ്രമിക്കുകയാണെന്ന് ലാലന്‍ സിംഗ് പറഞ്ഞു. ജെ ഡി യു ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. അധികാരത്തില്‍ തുടരാന്‍ പ്രശാന്ത് കിഷോറിനെ പോലെയുള്ള ഒരാളുടെ സഹായം ആവശ്യമില്ല. അതുകൊണ്ട് തന്നെ ജെ ഡി യു അദ്ദേഹത്തിന് മുന്നില്‍ ഓഫറുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും ലാലന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയ ഓഫര്‍ താന്‍ നിരസിച്ചുവെന്ന് പ്രശാന്ത് കിഷോര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ലാലന്‍ സിംഗിന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'പ്രശാന്ത് കിഷോര്‍ ഒരു രാഷ്ട്രീയക്കാരനല്ല. അദ്ദേഹം ഒരു ബിസിനസ് മാന്‍ ആണ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുന്നതിന് മുന്‍പ് പ്രശാന്ത് കിഷോര്‍ എന്നെയും വന്നു കണ്ടിരുന്നു. അദ്ദേഹം പാര്‍ട്ടിയിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. പാർട്ടിയിലെ കീഴ്വഴക്കങ്ങള്‍ പാലിക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ പാർട്ടിയിലേക്കുള്ള തിരിച്ചുവരവ് പരിഗണിക്കാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയെ കാണാമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അപ്പോയിന്റ്മെന്റ് നൽകുകയായിരുന്നു. എന്തിനാണ് അദ്ദേഹത്തിന് ഓഫർ നൽകുന്നത്? പ്രശാന്ത് കിഷോര്‍ ആരാണ്? മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അദ്ദേഹത്തെ വിളിപ്പിച്ചെന്നും എന്നാല്‍ കാണാന്‍ പോയില്ലെന്നും പ്രശാന്ത് കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞത് - ലാലന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.