മുംബൈ: മഹാരാഷ്ട്രയിലെ ജുഹു മേഖലയിൽ കേന്ദ്രമന്ത്രി നാരായണ്‍ റാണെ നിര്‍മ്മിച്ച കെട്ടിടം അനധികൃതമാണെന്നും പൊളിച്ചുനീക്കണമെന്നും ബോംബെ ഹൈക്കോടതി. രണ്ടാഴ്ച്ചക്കകം കെട്ടിടം പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും 10 ലക്ഷം രൂപ പിഴയായി കോടതിയില്‍ കേട്ടിവെക്കണമെന്നും ഉത്തരവില്‍ പറയുന്നു. സുപ്രീം കോടതിയെ സമീപിക്കാന്‍ ഒന്നര മാസത്തെ സമയം വേണമെന്ന നാരായണ്‍ റാണെയുടെ ആവശ്യവും കോടതി തള്ളി. ജസ്റ്റിസുമാരായ രമേശ് ധനുക, കമൽ ഖട്ട എന്നിവരാണ് നഗരസഭക്ക് കെട്ടിടം പൊളിച്ച് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ റാണെ നടത്തുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ നഗരസഭാ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാണത്തിന് നഗരസഭാ അനുവാദം നല്‍കുകയും ചെയ്തു. നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും ഇത്തരം രീതികള്‍ അനധികൃത നിര്‍മ്മാണങ്ങള്‍ കൂടുന്നതിന് ഇടയാക്കുമെന്നും ബോംബെ കോടതി ചൂണ്ടിക്കാട്ടി.