തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് സി ദിവാകരനെ സിപിഎം സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി. പ്രായപരിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയത്. 75 വയസെന്ന ഉയര്‍ന്ന പ്രായപരിധി നടപ്പാക്കാന്‍ ഉദ്ദേശിച്ചതോടെയാണ് സി ദിവാകരന്‍ പട്ടികയില്‍ നിന്നും പുറത്തുപോകാന്‍ കാരണമായത്. സിപിഎമ്മിന് പിന്നാലെയാണ് സിപിഐയിലും പ്രായപരിധി നടപ്പിലാക്കാന്‍ തീരുമാനമായത്. പാര്‍ട്ടിയുടെ ഈ നിലപാടിനെതിരെ സി ദിവാകരന്‍ രംഗത്തെത്തിയിരുന്നു.
ആരോഗ്യമുള്ളിടത്തോളം കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദിക്കണമെന്നായിരുന്നു സി ദിവാകരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രനേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചതോടെ സി ദിവാകരന്‍ തന്‍റെ നിലപാട് മയപ്പെടുത്തുകയായിരുന്നു. സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. മുൻപത്തെ സംസ്ഥാന കൗൺസിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങളെ കൂടുതലായി തെരഞ്ഞെടുക്കുന്നുണ്ട്. ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളെക്കുറിച്ച് പരസ്യപ്രതികരണം നടത്തിയ സി ദിവാകരന്‍, കെ ഇ ഇസ്മായില്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, സിപിഐ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതിനായി ദേശിയ നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിപിഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.