കൊച്ചിയില്‍ 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ഉരു പിടിയില്‍

കൊച്ചി: കൊച്ചി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ഉരു പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തില്‍ ആറുപേരെ എന്‍സിബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെല്ലാം ഇറാനിയന്‍- പാക്കിസ്ഥാന്‍ പൗരന്മാരാണെന്നാണ് സൂചന. പിടിയിലായവരെ മട്ടാഞ്ചേരിയിലെത്തിച്ച് ചോദ്യംചെയ്ത് വരികയാണ്. ഇറാനില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രം വഴി ലഹരിമരുന്ന് പാക്കിസ്ഥാനിലേക്ക് എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് ലഭിക്കുന്ന വിവരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീരത്തുനിന്ന് 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍നിന്നാണ് ഇറാനിയന്‍ കപ്പല്‍ കണ്ടെത്തിയത്. തുടര്‍ന്ന് നേവിയും എന്‍സിബി സംഘവും ചേര്‍ന്ന് ഉരു വളയുകയും പരിശോധന നടത്തുകയുമായിരുന്നു. പിടികൂടിയ ലഹരിവസ്തുക്കള്‍ കൊച്ചിയിലെത്തിച്ചു. സമീപകാലത്ത് കൊച്ചിയില്‍ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. കൊച്ചി തീരം വഴി ലഹരിമരുന്ന് കടത്ത് നടക്കുന്നതായി എന്‍സിബിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കടലില്‍ കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. പിടിച്ചെടുത്ത ലഹരിമരുന്നുമായി ബന്ധപ്പെട്ട്  കൂടുതല്‍ വിവരങ്ങള്‍ നേവിയോ എന്‍ സി ബിയോ പുറത്തുവിട്ടിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

വൈകി വന്ന നീതി; അയോഗ്യത പിന്‍വലിച്ചതിനെക്കുറിച്ച് മുഹമ്മദ് ഫൈസല്‍

More
More
Web Desk 16 hours ago
Keralam

ഒന്നാംക്ലാസ് പ്രവേശന പ്രായം 5 വയസ്സുതന്നെയെന്ന് മന്ത്രി ശിവൻകുട്ടി

More
More
Web Desk 19 hours ago
Keralam

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയില്‍

More
More
Web Desk 20 hours ago
Keralam

കെ കെ രമയുടെ വലതുകൈ ലിഗമെന്റിന് ക്ഷതം; 8 ആഴ്ച്ച വിശ്രമം വേണമെന്ന് നിർദേശം

More
More
Web Desk 21 hours ago
Keralam

സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്‍റേത്- മന്ത്രി വീണ ജോര്‍ജ്ജ്

More
More
Web Desk 21 hours ago
Keralam

സിപിഎമ്മിലെ സ്ത്രീകള്‍ പൂതനകളെപ്പോലെയെന്ന പരാമര്‍ശം; കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

More
More