കണ്ണൂർ: കണ്ണൂര്‍ പാലയാട് ക്യാമ്പസിലെ നിയമവിദ്യാര്‍ത്ഥി അലന്‍ ഷുഹൈബിനെതിരായ റാഗിങ് പരാതി മടക്കി നല്‍കി പൊലീസ്. അലനെതിരെ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ അധിന്‍ സുബിന്‍ നല്‍കിയ പരാതിയാണ് പൊലീസ് മടക്കി നല്‍കിയത്. ആന്റി റാഗിങ് സെല്ലിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് നല്‍കാതെ പരാതി പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്.
അധിന്‍ സുബിന്‍ നല്‍കിയ പരാതി കോളേജ് അധികൃതരാണ് പൊലീസിന് കൈമാറിയത്. എന്നാല്‍ അധിന്റെ പരാതിയില്‍ കോളേജിലെ ആന്റി റാഗിങ് സെല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കണം. ആ റിപ്പോര്‍ട്ട് പരാതിക്കൊപ്പം നല്‍കിയാന്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാം എന്ന് പൊലീസ് അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേസെടുത്താന്‍ അതിനെ നിയമപരമായി നേരിടുമെന്ന് അലന്‍ ഷുഹൈബ് പ്രതികരിച്ചു. യുഎപിഎ കേസില്‍ തനിക്ക് ലഭിച്ച ജാമ്യം റദ്ദാക്കാനുളള എസ് എഫ് ഐയുടെ ഗൂഢാലോചനയുടെ ഭാഗമാണ് റാഗിങ് പരാതിയെന്നും അലന്‍ പറഞ്ഞു. പാലയാട് ക്യാമ്പസില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തു എന്നാരോപിച്ചുളള എസ് എഫ് ഐയുടെ പരാതിയില്‍ ധര്‍മ്മടം പൊലീസ് കഴിഞ്ഞ ദിവസം അലനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു.