തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. യൂത്ത് കോൺഗ്രസ് ദേശീയ സമിതി അംഗം ജെ. എസ് അഖിലാണ് പരാതി നല്‍കിയത്. മേയര്‍ സ്വജനപക്ഷപാതം കാണിച്ചുവെന്നും തലസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോർപറേഷനിലെ താൽക്കാലിക നിയമനത്തിനായി പാർട്ടിക്ക് അയച്ച കത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായാണ് ജെ.എസ് അഖില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
നഗരസഭയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടുളള തസ്തികകളിലേക്ക് 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയര്‍ ആര്യാ രാജേന്ദ്രന്‍ ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്തയച്ചിരിക്കുന്നത്. വിവിധ തസ്തികകളും ഒഴിവുകളുടെ എണ്ണവുമെല്ലാം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്ത് പുറത്തായതോടെ മേയര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. സ്വന്തം പാര്‍ട്ടിക്കാരെ മാത്രം നിയമിക്കാന്‍ ഒരു മേയര്‍ മുന്‍കയ്യെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം,നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് രംഗത്തെത്തി. തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകള്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നികത്തുമെന്ന് മന്ത്രി അറിയിച്ചു. പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്തയച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മേയര്‍. അത്തരമൊരു കത്തില്‍ ഒപ്പിട്ടുനല്‍കിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരെ പിന്‍വാതിലിലൂടെ നിയമിക്കുകയാണെന്ന് ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്.