വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് പോലീസ് സംരക്ഷണം ഒരുക്കുന്നതായി പിതാവിന്‍റെ പരാതി. ഒളിവിൽ കഴിയുന്ന അമ്പലവയൽ എഎസ്ഐ ടി ജി ബാബുവിനെ മൂന്ന് ദിവസമായിട്ടും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ പിടികൂടി മകള്‍ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ ഡിജിപിയ്ക്ക് കത്ത് അയച്ചു.
എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ദിവങ്ങളായി അന്വേഷണം നടത്തുന്നുണ്ട്. ബാബു ഒളിവില്‍ തുടരുകയാണെന്നാണ് പൊലീസിന്‍റെ മറുപടി. പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നുമാണ് അതിജീവിതയുടെ അച്ഛന്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇക്കഴിഞ്ഞ ജൂലൈ 26ന് ഊട്ടിയില്‍ നടന്ന തെളിവെടുപ്പിനിടെ പെണ്‍കുട്ടിയോട് എഎസ്ഐ മോശമായി പെരുമാറിയെന്നാണ് കേസ്. ലൈംഗിക താല്പര്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. തെളിവെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്ഐ സോബിന്‍, സിപിഒ പ്രജിഷ എന്നിവര്‍ക്കെതിരെയും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.