ഡല്‍ഹി: സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച യശോദയ്ക്കെതിരായ കേസ് പിന്‍വലിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രി നൽകിയ പരാതിയാണ് പിൻവലിച്ചത്. ആശുപത്രിയുടെ പേര് ദുരുപയോഗം ചെയ്തുവെന്നും വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാണിച്ച് നല്‍കിയ കേസാണ് ആശുപത്രി അധികൃതര്‍ പിന്‍വലിച്ചത്. ഇവിഎ ഐവി എഫ് അശുപത്രി ഹൈദരാബാദ് സിവിൽ കോടതിയെ സമീപിക്കുകയും സിനിമയിൽ ആശുപത്രിയുടെ പേര് നീക്കം ചെയ്യണമെന്നും ഒടിടി റിലീസ് വൈകിപ്പിക്കണമെന്നും അവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സിനിമയുടെ ഡയറക്ടറും ആശുപത്രി മാനേജ്മെന്‍റും സംയുകതമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരാതി പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു. സിനിമയില്‍ നിന്നും ആശുപത്രിയുടെ പേര് നീക്കം ചെയ്തതായി നിര്‍മാതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവംബര്‍ പതിനൊന്നിനാണ് സിനിമ റിലീസായത്. ട്രെയിലറിന് ലഭിച്ചപ്പോലെ ചിത്രത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വ്യത്യസ്ത പ്രമേയമാണെന്നും സാമന്തയുടെ പ്രകടനം അതിഗംഭീരമാണെന്നുമാണ് സിനിമാ പ്രേമികള്‍ അഭിപ്രായപ്പെടുന്നത്. മറ്റൊരാൾക്കുവേണ്ടി വാടകയ്ക്ക് ഗർഭം ധരിക്കുന്ന യുവതിയായാണ് സാമന്ത ചിത്രത്തിലെത്തുന്നത്. ഉണ്ണി മുകുന്ദൻ, സമ്പത്ത്, മുരളി ശർമ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. എം സുകുമാറാണ് ഛായാഗ്രാഹണം. അതേസമയം, അടുത്തിടെയാണ് സാമന്ത തനിക്ക് 'മയോസൈറ്റിസ്' രോഗം ബാധിച്ചതായി വെളിപ്പെടുത്തിയത്. എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നതാണ് രോഗം.