തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സിപിഎം നേതാക്കളും മന്ത്രിമാരും പി ബി അംഗങ്ങളും ഇന്ന് മുതല്‍ വീടുകള്‍ സന്ദര്‍ശിക്കും. ജനുവരി 12 വരെയാണ് നേതാക്കള്‍ ഭവനസന്ദര്‍ശനത്തിനിറങ്ങുക. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യും. പ്രാദേശിക തലങ്ങളില്‍ നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ച് മുന്‍പോട്ട് പോകാന്‍ നേതാക്കള്‍ തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദ്ദേശം നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബൂത്ത് തലത്തില്‍ വോട്ടര്‍മാരുടെ കൃത്യമായ കണക്കുകള്‍ ഉണ്ടായിരിക്കണമെന്നും സംസ്ഥാന സമിതി അംഗങ്ങൾ ചുമതലപ്പെട്ട മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ സാധിക്കണം. പ്രാദേശിക തലത്തില്‍ വോട്ട് ചോര്‍ച്ചയുണ്ടാകാതെ ശ്രദ്ധിക്കണം. പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിച്ച് മുന്‍പോട്ട് പോകണമെന്നും എം വി ഗോവിന്ദന്‍ പാര്‍ട്ടി നേതാകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് സിപിഎമ്മിന് വിജയിക്കാന്‍ സാധിച്ചത്. അതിനാല്‍ മികച്ച പ്രചാരണം നടത്തി സീറ്റുകള്‍ തിരിച്ചുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.