കോഴിക്കോട്: സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ആശംസകളുമായി നടി ആശ ശരത്ത്. മത്സരത്തിനായി ഇവിടെയെത്തുന്ന ഓരോ കുട്ടികളും വിജയികളാണെന്ന് ആശ ശരത്ത് ഉദ്ഘാടന വേദിയില്‍ പറഞ്ഞു. 'രണ്ടുവര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കലോത്സവം നടക്കുന്നത്. ഓരോ മത്സരാര്‍ത്ഥിയും സംസ്ഥാന തലം വരെ എത്തുന്നതില്‍ എത്രമാത്രം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടാകുമെന്ന് മനസിലാക്കാന്‍ സാധിക്കും. വളരെ അഭിമാനം തോന്നുന്നു. ആര്‍ക്ക് ഒന്നാം സ്ഥാനം കിട്ടുന്നുവെന്നല്ല. നിങ്ങള്‍ ഇവിടെവരെ എത്തണമെങ്കില്‍ മികച്ച കഴിവുള്ളവരായിരിക്കും. അതുതന്നെയാണ് വിജയവും. സ്‌കൂള്‍ കലോത്സവ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ആയത് ഏറ്റവും വലിയ ഭാഗ്യമായാണ് താന്‍ കരുതുന്നത്. എല്ലാവര്‍ക്കും ആശംസകള്‍' - ആശ ശരത്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കലാമേള ഉദ്ഘാടനം ചെയ്തത്. മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കലോല്‍സവം എന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സാംസ്‌കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും.