വയനാട്: സുൽത്താൻ ബത്തേരി നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. രാവിലെ എട്ടോടെയാണ് 'പി എം2' എന്ന പേരില്‍ വിളിക്കുന്ന ആനയെ സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള വനത്തില്‍ വെച്ച് മയക്കുവെടിവെച്ചത്. ആനയെ പിടിച്ച് മുത്തങ്ങയിലെ പന്തിയിലാക്കാനുള്ള നീക്കം വനംവകുപ്പ് തുടങ്ങി. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുല്‍ അസീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗൂഡല്ലൂരിൽ രണ്ടാളുകളെ കൊല്ലുകയും 50-ഓളം വീടുകള്‍ തകര്‍ക്കുകയും ചെയ്ത ഒരു കാട്ടാനയെ പിടികൂടി റേഡിയോകോളര്‍ ഘടിപ്പിച്ച് ഊട്ടിയിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടിരുന്നു. ആ ആനയാണ് കിലോമീറ്ററുകള്‍ താണ്ടി വീണ്ടും ബത്തേരിയിലെത്തിയതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസങ്ങളില്‍ ആന ബത്തേരി ടൗണിലും ജനവാസകേന്ദ്രങ്ങളിലുമെത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വകാര്യബസിനുനേരെ ചീറിയടുത്ത കാട്ടാന കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ എടുത്തെറിഞ്ഞിരുന്നു.