തരൂര്‍ ആരുടെയും ഇടം മുടക്കില്ല - കെ എസ് ശബരീനാഥന്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ ശശി തരൂര്‍ എം പിക്ക് ഇടം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ എസ് ശബരീനാഥന്‍. ശശി തരൂരിന്‍റെ ജനസ്വാധീനം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആരുടെയും ഇടം മുടക്കില്ലെന്നും ശബരിനാഥന്‍ പറഞ്ഞു. എല്ലാവരെയും അംഗീകരിക്കുകയും ഇടം നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ശശി തരൂരിന്‍റെ പരിപാടികള്‍ക്ക് യുവജനങ്ങളുടെ പങ്കാളിത്തം വളരെ കൂടുതലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും ശബരിനാഥന്‍ ട്വന്‍റി ഫോര്‍ ന്യൂസ്‌ ചാനലിനോട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ശശി തരൂരിനെതിരെ കെ പി സി സി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മുഖ്യമന്ത്രി മോഹികളെ തട്ടി നടക്കാൻ പറ്റുന്നില്ലെന്ന്​ ഷാഫി പറമ്പിൽ പരിഹസിച്ചു. എം പിമാര്‍ക്ക് മടുത്തെങ്കില്‍ മാറി നില്‍ക്കാമെന്നും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണങ്ങള്‍ വേണ്ടന്ന് കെ സി ജോസഫും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും പറഞ്ഞു. നേതാക്കളുടെ പരസ്യ പ്രതികരണത്തോട് യോജിപ്പില്ലെന്നാണ് എ കെ ആന്‍റണിയും കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയത്.  

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More