തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആദ്യറൗണ്ട് ഇമ്മ്യൂണോതെറാപ്പി പൂർത്തിയായി. രണ്ടാം റൗണ്ട് മാർച്ച് ആദ്യവാരം തുടങ്ങും. ഉമ്മൻചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ തുടങ്ങിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള ബന്ധുക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ട്.
തിരുവനന്തപുരത്ത് നിന്നും പ്രത്യേകം സജ്ജീകരിച്ച വിമാനത്തിലാണ് ഉമ്മന്‍ചാണ്ടിയെ ബാംഗ്ലൂരില്‍ എത്തിച്ചത്. ബംഗളുരു എച്ച്സിജി ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം തലവൻ ഡോ. യു എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ രീതികള്‍ തീരുമാനിക്കുന്നത്. അണുബാധ ഭേദമായതിനെ തുടര്‍ന്ന് അർബുധ ചികിത്സക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്‌സിജി കാൻസർ സെന്ററിലേക്ക് മാറ്റുമെന്നാണ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. അതേസമയം, ജർമനിയിൽ നടന്ന ചികിത്സയുടെ തുടർ ചികിത്സയാണ് ബംഗളൂരുവിൽ നടക്കുന്നത്.