തിരുവനന്തപുരം: ബ്രാഹ്മപുരം മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ടുകൊണ്ട് നിയമസഭയില്‍ നടന്ന പ്രതിഷേധത്തിനിടെ സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്പീക്കറുടെ കസേരയിലാണ് താന്‍ ഇരിക്കുന്നത് എന്ന് ഷംസീര്‍ മറന്നുപോകുന്നു. ഒരു എം എല്‍ എ അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റുപോകുമെന്നുപറയാന്‍ സ്പീക്കര്‍ക്ക് എന്ത് അവകാശമാണ് ഉള്ളത് എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബാനറുയര്‍ത്തി പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭയില്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്പീക്കര്‍ ഓരോരുത്തരുടെയും പേരെടുത്ത് വിളിച്ച് താക്കെത് ചെയ്തത്. തങ്ങള്ടെ മണ്ഡലത്തിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട് എന്ന് മറക്കരുത് എന്നും അവരുടെ അപഹാസ്യരാകുമെന്നും താക്കീത് ചെയ്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍ പാലക്കാട് എം എല്‍ എ ഷാഫി പറമ്പിലിനോട് ഷാഫീ താങ്കള്‍ തോറ്റുപോകും എന്ന് പറയുകയായിരുന്നു. സ്പീക്കറുടെ ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ജനങ്ങൾ എല്ലാം കാണുന്നുണ്ട്. എല്ലാവരും ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്, അത് മറക്കണ്ട. ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കും. സഭയിൽ ബാനർ കൊണ്ട് സ്പീക്കറുടെ മുഖം മറയ്ക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞു. റോജി എം ജോണ്‍ എം എല്‍ എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അനുമതി നല്‍കില്ലെന്നും ആദ്യ സബ് മിഷനായി പരിഗണിക്കാമെന്നുമായിരുന്നു സ്പീക്കര്‍ മറുപടി നല്‍കിയത്.