മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഭീഷണി. കൃഷണ മൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഭീഷണി. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ താനുൾപ്പെടെ ബിഷ്ണോയി സമുദായത്തിലെ നിരവധി ആളുകള്‍ക്ക് സൽമാനോട് കടുത്ത ദേഷ്യമുണ്ടെന്നും ലോറന്‍സ് പറഞ്ഞു. 'എ.ബി.പി ന്യൂസി'ന് നൽകിയ അഭിമുഖത്തിലാണ് ലോറൻസ് ഭീഷണി മുഴക്കിയത്. ഇതിനുപിന്നാലെ സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
കൃഷണമൃഗത്തെ വേട്ടയാടി കൊന്ന സല്‍മാന്‍ ഖാന്‍ തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ഇതിന്‍റെ അനന്തരഫലം നടന്‍ അനുഭവിക്കേണ്ടി വരും. സല്‍മാന്‍ ഖാനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പണം നല്‍കിയിരുന്നുവെന്നും എന്നാല്‍ തനിക്ക് പണം അല്ല വേണ്ടതെന്നും ലോറന്‍സ് പറഞ്ഞു.
1998ലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. 'ഹം സാത്ത് സാത്ത് ഹൈൻ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സൽമാൻ രാജസ്ഥാനിലെ കങ്കാണിയിൽ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊല്ലുകയായിരുന്നു. 2018ൽ ജോധ്പൂർ കോടതി സൽമാനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.
അതേസമയം, ജീവന് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അടുത്തിടെ സല്‍മാന്‍ ഖാന് തോക്കുപയോഗിക്കാനുളള ലൈസന്‍സ് ലഭിച്ചിരുന്നു. മുംബൈ പൊലീസാണ് സല്‍മാന്‍ ഖാന് ആയുധം കൈവശംവയ്ക്കാനുളള ലൈസന്‍സ് അനുവദിച്ചത്. വധഭീഷണി ഉണ്ടായതിനെത്തുടര്‍ന്നാണ് സല്‍മാന്‍ ഖാന്‍ മുംബൈ പൊലീസ് കമ്മീഷണറെ കണ്ട് തോക്കുപയോഗിക്കാനുളള ലൈസന്‍സിന് അപേക്ഷ നല്‍കിയത്.