തിരുവനന്തപുരം: റബ്ബറിന്‍റെ വില കൂട്ടിയാലൊന്നും കേരളം പിടിക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ മതനിരപേക്ഷത മാത്രമാണ് ബിജെപിക്കുള്ള ബദല്‍ രാഷ്ട്രീയം. ഏതെങ്കിലും തുറപ്പു ചീട്ടിട്ട് കേരളം പിടിക്കാമെന്ന് ബിജെപി പ്രതീക്ഷിക്കേണ്ടന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. റബ്ബറിന്‍റെ താങ്ങുവില ഉയര്‍ത്തിയാല്‍ ബിജെപിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയോടാണ് എം വി ഗോവിന്ദന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്‍റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. മതനിരപേക്ഷ ഉള്ളടക്കമാണ് ഇവിടുത്തെ പ്രശ്‌നം. ഹിന്ദുത്വ രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി. അവിടെ റബ്ബറിന്റെ വില മാത്രമല്ല പ്രശ്‌നം. ത്രിപുരയില്‍ നൂറുകണക്കിന് പശുക്കളെയാണ് ബിജെപിക്കാര്‍ കൊന്നത്. കമ്മ്യൂണിസ്റ്റുകാരന്റെ വീട്ടിലെ പശു കമ്മ്യുണിസ്റ്റുകാരനാണോ? ഏതെങ്കിലും ഒരു തുറുപ്പ് ചീട്ട് വെച്ച് കേരളത്തെ പിടിക്കാമെന്ന് ആരും കരുതേണ്ട. അതൊന്നും കേരളത്തില്‍ വിലപ്പോകില്ല. ആര്‍ എസ് എസിന്‍റെ അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ചത് ക്രൈസ്തവ സംഘടനകളാണ്' - എം വി ഗോവിന്ദന്‍ പറഞ്ഞു.