എറണാകുളം പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ യുവതിയെ കൈയ്യേറ്റം ചെയ്ത 5 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെല്ലാം സ്ത്രീകളാണ്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ കൈയ്യേറ്റം ചെയ്തവരെയാണ് അറസ്റ്റ് ചെയ്തത്. ആതിര എന്ന യുവതിയെയാണ് കൈയ്യേറ്റം ചെയ്തത്. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഡോ. മല്ലിക, സരള പണിക്കർ, സി.വി. സജിനി, പ്രസന്ന ബാഹുലയൻ, ബിനി സുരേഷ്, എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം നോർത്ത് വനിതാ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21-നാണ് സംഭവം. പാവക്കുളം ക്ഷേത്രത്തിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തിലാണ് ജനജാഗരണ സമിതി പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാൻ മാതൃസംഗമം വിളിച്ചു ചേർത്തത്.
Also Read
ബിജെപി നേതാവ് പ്രസംഗിക്കുന്നതിനിടെ ആതിര സംശയങ്ങൾ ഉന്നയിച്ച് എഴുന്നേൽക്കുകയായിരുന്നു. മറ്റു സ്ത്രീകൾ ഇവരെ തടയുകയും ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുർന്നാണ് ആതിരയെ കൈയ്യേറ്റം ചെയ്തത്. അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.