ട്രെയിന്‍ ആക്രമണം: പ്രതിയെ കോഴിക്കൊട്ടെത്തിച്ചു; തീവ്രവാദ ബന്ധം പറയാറായില്ല- ഡിജിപി

കോഴിക്കോട്: എലത്തൂര്‍ തീവണ്ടി ആക്രമണത്തിലെ പ്രതിയെന്നു സംശയിക്കുന്ന ഷാറൂഖ് സെയ്ഫിയെ അന്വേഷണ സംഘം കോഴിക്കോട്ടെത്തിച്ചു. മൂന്ന് പോലീസുകാരുടെ അകമ്പടിയോടെ പുലര്‍ച്ചെ നാലേമുക്കാലോടെ സ്വകാര്യ വാഹനത്തില്‍ കയറ്റിയാണ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചത്. അനൗദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗം കൊണ്ടുവന്ന പ്രതിക്ക് കണ്ണൂര്‍ മുതല്‍ എടക്കാട് പോലീസ് സുരക്ഷയൊരുക്കി. 

മഹാരാഷ്ട്രയില്‍ വെച്ച് പിടികൂടിയ പ്രതിയെ അവിടെ നിന്ന് ഡല്‍ഹി ഷഹീന്‍ബാഗിലെ സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധസേന പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കി. അതിനുശേഷമാണ് കേരളത്തിലേക്ക് തിരിച്ചത്. കണ്ണൂര്‍ കാടാച്ചിറയില്‍ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പുലര്‍ച്ചെ 3.35 നാണ് കാടാച്ചിറയിലെത്തിയത്. മുക്കാല്‍ മണിക്കൂറിനു ശേഷം യാത്ര തുടര്‍ന്നെങ്കിലും വീണ്ടും വണ്ടി തകരാറായി. തുടര്‍ന്ന് നാലേമുക്കാലോടെ മറ്റൊരു സ്വകാര്യ വാഹനത്തില്‍ കയറ്റിയാണ് പ്രതിയെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. 

തീവ്രവാദ വിരുദ്ധസേനയില്‍ നിന്നും ഡി വൈ എസ് പിയും ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം ഷഹീന്‍ബാഗിലെ ഷാരൂഖ് സെയ്ഫിയുടെ വീട്ടില്‍ എത്തി. പ്രതിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ശേഖരിക്കാനും ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യംചെയ്തു. വീടിനുള്ളില്‍ ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് തീവ്രവാദ വിരുദ്ധ സേന പരിശോധന നടത്തിയത്. സമീപവാസികളില്‍ നിന്നും പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു. മാര്‍ച്ച് 31-ന് കാണാതായ യുവാവ് തന്നെയാണ് പിടിയിലായതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പ്രതിക്ക് തീവ്രവാദ സംഘടനകളുമായോ ഓപറേഷനുമായോ ബന്ധമുണ്ട് എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഡിജിപി അനില്‍ കാന്ത് പറഞ്ഞു. അത്തരത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തെ സംബന്ധിച്ച് പൂര്‍ണ്ണ ചിത്രം ലഭിച്ചതിനുശേഷം മാത്രമേ യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചാര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ കഴിയൂ. പ്രതിയെ പ്രാഥമിക വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം ചോദ്യം ചെയ്യും. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല- ഡി ജി പി അനില്‍ കാന്ത് വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More