മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ഏപ്രില്‍ 30- ന് മുന്‍പ് നടനെ വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ജോധ് പൂരില്‍ നിന്നും സ്വയം റോക്കി ഭായ് എന്ന് പരിചയപ്പെടുത്തിയ ആളാണ് വധഭീഷണി ഉയര്‍ത്തിയത്. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘കിസി കാ ഭായ് കിസി കി ജാന്‍റെ’ പ്രമോഷനുകൾക്കിടയിലാണ് നടന് നേരെ ഭീഷണിയുയര്‍ന്നിരിക്കുന്നത്. താരത്തിന് മുംബൈ പൊലീസ് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് ആദ്യമായിട്ടല്ല സല്‍മാന്‍ ഖാന് നേരെ വധഭീഷണി ഉയരുന്നത്. അധോലോക ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍ നിന്നും ഒന്നിലധികം തവണ സല്‍മാന്‍ ഖാന് വധഭീഷണി ലഭിച്ചിരുന്നു. കൃഷണ മൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ലോറന്‍സ് ബിഷ്ണോയി പറഞ്ഞിരുന്നു. കൃഷണമൃഗത്തെ വേട്ടയാടി കൊന്ന സല്‍മാന്‍ ഖാന്‍ തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും ബിഷ്ണോയി വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1998-ലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. 'ഹം സാത്ത് സാത്ത് ഹൈൻ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സൽമാൻ രാജസ്ഥാനിലെ കങ്കാണിയിൽ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊല്ലുകയായിരുന്നു. 2018ൽ ജോധ്പൂർ കോടതി സൽമാനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.