ഡല്‍ഹി: ബിബിസിക്കെതിരെ ഫെമ നിയമപ്രകാരം കേസ് എടുത്ത് ഇഡി. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമാണ് ഇ ഡി കേസ് എടുത്തത്. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കാനും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കണമെന്നും ഇ ഡി ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസി ഓഫീസുകളിൽ കേന്ദ്ര അന്വേഷണ സംഘം പരിശോധനകൾ നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടായെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തൽ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് ചാനലിന്‍റെ ഓഫിസില്‍ ഇ ഡി റെയ്ഡ് നടത്തിയത്. മോദിക്കെതിരായ ഡോക്യുമെന്ററി ചര്‍ച്ചയായതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഡോക്യുമെന്ററി നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ബിബിസിക്കെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്.