ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പരാതി നല്‍കിയ അങ്കിത ദത്തയെ പാർട്ടിയില്‍നിന്ന് പുറത്താക്കി. അസം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായ അങ്കിതയെ ആറ് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. അസം മുന്‍ പിസിസി അധ്യക്ഷന്‍ അഞ്ജന്‍ ദത്തയുടെ മകളാണ് അങ്കിത. ബി വി ശ്രീനിവാസ് തന്നെ നിരന്തരം ദ്രോഹിക്കുകയും തനിക്കെതിരെ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് അങ്കിതയുടെ ആരോപണം. എ ഐ സിസി നേതൃത്വത്തിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അവര്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ആറുമാസമായി ബി വി ശ്രീനിവാസും എ വൈ സി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് വര്‍ധന്‍ യാദവും തന്നെ ദ്രോഹിക്കുകയാണ് എന്നാണ് അങ്കിതയുടെ പരാതി. ബി വി ശ്രീനിവാസ് അസമില്‍വന്ന് തന്നെ അഭിസംബോധന ചെയ്യുന്നത് 'ലഡ്കി' (പെണ്‍കുട്ടി) എന്നാണ്. ഡോ. ദത്ത എന്നോ, അങ്കിത എന്നോ അഭിസംബോധന ചെയ്യുന്നില്ല. ഛത്തീസ്ഗഡിലെ ഒരു ഹോട്ടലില്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയില്‍വെച്ച് നിങ്ങള്‍ വോഡ്കയാണോ ടെക്വിലയാണോ കുടിക്കുക എന്ന് ശ്രീനിവാസ് ചോദിച്ചു എന്നാണ് അങ്കിതയുടെ ആരോപണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അങ്കിത ആരോപണം ഉന്നയിച്ചതിനുപിന്നാലെ ബി വി ശ്രീനിവാസിനെതിരെ പൊലീസും ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. തനിക്കെതിരായ ആരോപണങ്ങള്‍ക്കുപിന്നില്‍ ബിജെപിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമാണ് എന്നാണ് ബി വി ശ്രീനിവാസ് പറഞ്ഞത്. അങ്കിതയുടെ ആരോപണം തളളിയ അസം കോണ്‍ഗ്രസ് മതിയായ വിശദീകരണം തന്നില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.