ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ മത്സരിച്ചേക്കുമെന്ന് സൂചന. കോയമ്പത്തൂരില്‍ നിന്ന് ജനവിധി തേടുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡി എം കെ സംഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകരുമായി ഒരു യോഗത്തിൽ അധ്യക്ഷത വഹിക്കാൻ കോയമ്പത്തൂരിലെത്തിയ കമൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലായെന്നായിരുന്നു ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ മറുപടി.
ജനാധിപത്യം അപകടത്തിലാണെന്ന് കമൽ ഹാസൻ യോഗത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എന്നാൽ, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ രാഹുൽ ഗാന്ധി തന്നോട് അഭ്യർഥിച്ചതായി കമൽ പറഞ്ഞു. അതിനാൽ, കർണാടകയിൽ കോൺഗ്രസിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2018-ലാണ് കമൽ, മക്കൾ നീതിമയ്യം പാർട്ടി ആരംഭിച്ചത്.