മുംബൈ: മുംബൈ എൻസിബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ റിപ്പോര്‍ട്ടിനെതിരെയാണ് കോടതിയെ സമീപിച്ചത്. ആര്യന്‍ ഖാന്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ തയ്യാറാക്കിയത് വ്യാജ റിപ്പോര്‍ട്ടാണെന്നും അന്വേഷണ സംഘത്തില്‍ നിന്നും പ്രതികാര നടപടിയാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്നും സമീര്‍ വാങ്കഡെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ എന്‍സിബി സോണല്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാജ കേസ് ഉണ്ടാക്കി ഷാരൂഖിനെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കലാക്കാനായിരുന്നു സമീര്‍ വാങ്കഡെയുടെ പദ്ധതി. പിന്നീട് ഇത് 18 കോടിയായി ഉറപ്പിക്കുകയായിരുന്നു. 50 ലക്ഷം അഡ്വാൻസ് വാങ്ങി. കിരൺ ഗോസാവി എന്നയാളുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും സിബിഐ തയ്യാറാക്കിയ എഫ്ഐആറിൽ പയുന്നു.
അതേസമയം, റിയ ചക്രവർത്തി, ആര്യൻ ഖാൻ എന്നിവരുൾപ്പെടെ നിരവധി ഉന്നതരുമായി ബന്ധപ്പെട്ട കേസുകൾക്ക് മേൽനോട്ടം വഹിച്ച വാങ്കഡെ കണക്കിൽപെടാത്ത സ്വത്ത് സമ്പാദിച്ചതായും കുടുംബവുമായി നിരവധി തവണ വിദേശ യാത്രകൾ നടത്തിയതായും വിജിലൻസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.