ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാകളുമായി ഇന്ന് ചര്‍ച്ച നടത്തും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘രാജ്യസഭാ പ്ലാൻ’ നടപ്പക്കാനാണ് തീരുമാനം. ബിഹാർ ഉപമുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
പ്രതിപക്ഷ പാര്‍ട്ടിയെ കോണ്‍ഗ്രസ് നയിക്കുന്നത് കേജരിവാളിന് താത്പര്യമില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യത്തിനായുള്ള നീക്കം നീതിഷ് കുമാര്‍ നടത്തുന്നത്. കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യം നിതീഷ് കുമാറും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം, പട്‌നയിൽ പ്രതിപക്ഷത്തിന്റെ സംയുക്ത യോഗം നടത്താനും നിതീഷ് കുമാര്‍ തീരുമാനിച്ചിട്ടുണ്ട്. ജൂൺ ആദ്യവാരത്തിൽ യോഗം നടത്താനാണ് നിതീഷ് കുമാർ ആലോചിക്കുന്നത്. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും തിയതി പ്രഖ്യാപിക്കുക.