ഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നുകൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വാഷിങ്ടണ്ണിലെ നാഷണല്‍ പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ‘അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉജ്ജ്വല പ്രകടനം നടത്തും. ഇത് ആളുകളെ അത്ഭുതപ്പെടുത്തുമെന്നാണ് താന്‍ കരുതുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ പരാജയപ്പെടുത്തും. പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്' - രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപി ഇതര പാര്‍ട്ടികളുമായി ചര്‍ച്ച നടക്കുന്നുണ്ട്. നല്ലത് സംഭവിക്കുമെന്നാണ് കരുതുന്നത്. മറ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ മത്സരം വരുന്ന ചില മണ്ഡലങ്ങളുള്ളതിനാല്‍ ഈ ചര്‍ച്ച വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ പാര്‍ട്ടികളും ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകേണ്ടി വരും. പക്ഷേ, പ്രതിപക്ഷത്തിന്‍റെ മഹാ സഖ്യം രൂപപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട് - രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ ഐക്യ രൂപികരണത്തിന്‍റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12 ന് ബീഹാറിലെ പാട്നയില്‍ നടക്കും. ആദ്യ പ്രതിപക്ഷ യോഗത്തില്‍ 16 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനതാദള്‍ നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. യോഗം ജൂണ്‍ 23 ലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റുചില കാരണങ്ങളാല്‍ യോഗം നിശ്ചയിച്ച തിയതിയില്‍ തന്നെ നടത്താന്‍ തീരുമാനമാവുകയായിരുന്നു. തിയതി പ്രശ്നമായതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ ആരെയെങ്കിലും അയക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.