തിരുവനന്തപുരം: സര്‍ക്കാര്‍- എസ് എഫ് ഐ വിരുദ്ധ ക്യാംപെയ്ന്‍ നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ആടിനെ പട്ടിയാക്കുന്ന സമീപനമാണിതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കും സര്‍ക്കാരിനെ വിമര്‍ശിക്കാനുളള അവകാശമുണ്ടെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് താന്‍ പറഞ്ഞു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
'ആര്‍ഷോയുടെ പരാതിയില്‍ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു. എഫ് ഐ ആറില്‍ പ്രതിചേര്‍ത്തവരെ എങ്ങനെയാണ് കാണുന്നതെന്ന് മാധ്യമങ്ങള്‍ എന്നോട് ചോദിച്ചു. ക്രിമിനല്‍ ഗൂഢാലോചന നിയമത്തിനുമുന്നില്‍ കൃത്യമായി വരേണ്ടതാണ്. അങ്ങനെ വരിക തന്നെ വേണം എന്ന് ഞാന്‍ പറഞ്ഞു. കുറ്റവാളികള്‍ മാധ്യമപ്രവര്‍ത്തകരാകാം, രാഷ്ട്രീയക്കാരാകാം. ആരായാലും സ്വാഭാവികമായും നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുണ്ട് എന്നാണ് പറഞ്ഞത്. ബാക്കിയെല്ലാം തെറ്റായ വാദങ്ങളാണ്. തെറ്റായ വാദമുന്നയിക്കുകയും അതില്‍ ചര്‍ച്ച സംഘടിപ്പിക്കുകയും മുഖപ്രസംഗമെഴുതുകയും ചെയ്യുന്നത് തെറ്റായ പ്രവണതയാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണത്'- എംവി ഗോവിന്ദന്‍ പറഞ്ഞു.
'സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞെന്ന് പ്രചരിപ്പിച്ചാല്‍ ആരെങ്കിലും അംഗീകരിക്കുമോ? എല്ലാ സന്ദര്‍ഭങ്ങളിലും ഞാന്‍ പറയുന്നത് മാധ്യമങ്ങള്‍ക്കാലായും വ്യക്തികള്‍ക്കായാലും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് ഞാന്‍ പറഞ്ഞെന്ന് പറയുന്നത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ അസംബന്ധമാണ്'- എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനോട് പ്രതികരിക്കവേയാണ് സര്‍ക്കാര്‍- എസ് എഫ് ഐ വിരുദ്ധ ക്യാംപെയ്ന്‍ നടത്തുന്നവർക്കെതിരെ ഇനിയും കേസെടുക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞത്. 'ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് മാധ്യമങ്ങള്‍ തന്നെയാണ് ഇന്നലെ പറഞ്ഞത്. ഉടന്‍ തന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കര്‍ശന നടപടിയെടുത്ത സര്‍ക്കാരിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കുകയാണ് വേണ്ടത്. മാധ്യമത്തിന്റെ പേരുപറഞ്ഞ് ആരെയും കേസില്‍നിന്ന് ഒഴിവാക്കാന്‍ കഴിയില്ല. മാധ്യമങ്ങള്‍ക്ക് അവരുടേതായ സ്റ്റാന്‍ഡുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്. അല്ലാതെ എസ് എഫ് ഐ- സര്‍ക്കാര്‍ വിരുദ്ധ ക്യാംപെയ്‌നുകള്‍ നടത്തുകയല്ല. ഇങ്ങനെ ക്യാംപെയ്ന്‍ നടത്താന്‍ ശ്രമിച്ചപ്പോള്‍ നേരത്തെയും കേസെടുത്തിട്ടുണ്ട്. തെറ്റ് ചെയ്‌തെന്ന് കണ്ടാല്‍ ആര്‍ക്കെതിരെയും കേസെടുക്കും'-എന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്.