നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നീട്ടി. ഇന്ന് വധശിക്ഷ നടപ്പാക്കില്ല. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ മരണ വാറണ്ട് നടപ്പാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. നിയമത്തിന്‍റെ സാധ്യതകള്‍ ഇനിയും ഉപയോഗപ്പെടുത്താമെന്നും കോടതി പറഞ്ഞു. പ്രതികളുടെ ദയാഹര്‍ജി നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ഡൽഹി പട്യാലഹൗസ് കോടതിയുടേതാണ് വിധി. പ്രതികളായ അക്ഷയ് ഗുപ്ത, പവൻ താക്കൂർ, മുകേഷ് സിംഗ്, വിനയ് ശർമ എന്നിവരുടെ വധശിക്ഷ നാളെ നടപ്പാക്കാനായിരുന്നു വിധി.
സെഷൻസ് ജഡ്ജ് സതീഷ് അറോറയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. അതേസമയം, കേസിൽ 4 കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ തിഹാര്‍ ജയിൽ അധികൃതർ പൂര്‍ത്തിയാക്കിയിരുന്നു. അന്ത്യാഭിലാഷം ആരാഞ്ഞ് പ്രതികൾക്ക് തിഹാർ ജയിൽ അധികൃതർ കത്ത് നൽകിയിരുന്നു. വധശിക്ഷക്ക് മുമ്പ് ആരെയെങ്കിലും കാണാൻ ആഗ്രഹമുണ്ടോ? സ്വത്ത് കൈമാറാൻ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകങ്ങൾ വായിക്കാൻ ആഗ്രഹമുണ്ടോ? ഏതെങ്കിലും ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 2012-ലാണ് കേസിന് ആസ്പദമായ സംഭവം.