ചെന്നൈ : തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളമായി 1000 രൂപ നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാനൊരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍. പദ്ധതിക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകം (ഡി എം കെ) സർക്കാർ മാർച്ചില്‍ അവതരിപ്പിച്ച ബജറ്റില്‍ തന്നെ പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു. അതിനായി 7,000 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്രസർക്കാര്‍ അന്യായമായി പാചകവാതക വില കുത്തനെ വർധിപ്പിച്ചതും മൊത്തത്തിലുള്ള വിലക്കയറ്റവും പ്രതികൂലമായി ബാധിച്ച വീട്ടമ്മമാര്‍ക്ക് ഈ പദ്ധതികൊണ്ട് വലിയ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി തങ്കം തെന്നരസു പറഞ്ഞു. ഡിഎംകെ സർക്കാർ മൂന്നാം വർഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാർക്കുള്ള ശമ്പളമെന്ന വാഗ്ദാനം സ്റ്റാലിൻ നടപ്പിലാക്കുന്നത്. ധാരാളം ജനക്ഷേമ പദ്ധതികൾ തുടങ്ങാനും കോടികളുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കാനും സ്റ്റാലിൻ സർക്കാരിനായെന്നാണ് പൊതുവിലയിരുത്തൽ.