ചെന്നൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വണങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജനീകാന്ത് രംഗത്ത്. പ്രായത്തില്‍ തന്നേക്കാള്‍ കുറവാണെങ്കിലും സന്യാസിമാരുടെയും യോഗിമാരുടെയും കാലില്‍ വീണ് വണങ്ങുന്നത് തന്റെ ശീലമാണെന്ന് രജനീകാന്ത് പറഞ്ഞു. അതുകൊണ്ടാണ് താന്‍ യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വന്ദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരേന്ത്യന്‍ യാത്ര കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചെത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലക്‌നൗവിലുളള യോഗിയുടെ വസതിയിലെത്തിയപ്പോഴാണ് രജനീകാന്ത് യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ് വണങ്ങിയത്. ജയിലര്‍ ഇരുവരും ഒന്നിച്ച് കണ്ടതായും റിപ്പോര്‍ട്ടുണ്ട്. രജനീകാന്തിന്റെ പ്രവൃത്തി അങ്ങേയറ്റം മോശമായിപ്പോയെന്നും അദ്ദേഹം തമിഴ് ജനതയെ നാണം കെടുത്തിയെന്നുമാണ് സമൂഹമാധ്യമങ്ങളിലുയരുന്ന വിമര്‍ശനം. രജനീകാന്തില്‍നിന്ന് ഇങ്ങനൊരു നടപടി പ്രതീക്ഷിച്ചില്ലെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. നടന്റെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക